Thursday, August 10, 2006

പാപ്പിസ്‌ ടീ ഷാപ്പ്‌

"അല്ലാ... പാപ്പിയിതുവരെ കട തുറന്നില്ലായോ..."

പാദുവായിലെ ഏക ടീ-ഷാപ്പാണ്‌ പാപ്പിയുടെ.

"എട്ടു മണിയായല്ലോ... എന്നും രാവിലെ ആറിനു മുന്നേ തുറക്കുന്നതാ... ഇന്നെന്നാ പറ്റി....."

പാപ്പിയുടെ ടീ-ഷാപ്പിനോട്‌ തൊട്ടുചേര്‍ന്ന കടയില്‍ നിന്നും ടൈലര്‍ ശ്രീധരന്‍ തല പുറത്തേക്കിട്ട്‌ പറഞ്ഞു.

"ഇന്നലെ രാത്രി എട്ടു മണിവരെ പാപ്പി കട തുറന്നിരുന്നു..സാധാരണ പത്തു മണി കഴിഞ്ഞേ അടയ്ക്കാറുള്ളൂ..ആരോടോ സംസാരിക്കുന്നത്‌ ഞാന്‍ കേട്ടതാ....ഇരുട്ടായതുകാരണം ആരാന്ന് കാണാന്‍ കഴിഞ്ഞില്ല... കുറച്ച്‌ കഴിഞ്ഞ്‌ കട അടയ്ക്കുന്ന ശബ്ദം കേട്ടായിരുന്നു.. ഇറങ്ങിവന്നപ്പോഴേക്കും പപ്പിയെ കാണാനൊത്തില്ലാ .."

"എന്തോ കാലക്കേട്‌ പറ്റീട്ടുണ്ട്‌ അല്ലെങ്കില്‍ അങ്ങിനെയുള്ള ആളല്ലാ പാപ്പീ...."

"അതു ശരിയാ.... എന്നാ പ്രശ്നം വന്നാലും പാപ്പി സമയത്തിനു കട തുറക്കും ആത്‌ കട്ടായം..."

പാദുവായിലെ ജനങ്ങള്‍ക്ക്‌ പാപ്പി എവിടെപ്പോയതിനേക്കാളും, രാവിലത്തെ ചായ എവിടുന്നു കുടിക്കും എന്നതാണ്‌ പ്രശനം.

"അല്ലേ... ജോണികുട്ടിയല്ലേ ആ വരുന്നത്‌...."

"എടാ ജോണിയേ നിന്റപ്പന്‌ ഇതെന്നാ പറ്റി.."

"അപ്പനെ കാണാനില്ല!!"

"ഹാ... നീ എന്നാ ഈ പറയുന്നേ പാപ്പിയെ കാണാനില്ലന്നോ..."

"അതേന്നേ....അപ്പന്‍ ഇന്നലെ വീട്ടില്‌ വന്നില്ല"

"വീട്ടില്‌ വന്നില്ലന്നോ...പിന്നെ അവനെവിടാ പോയേ.... നിന്റെ അമ്മച്ചിയോട്‌ വല്ല...."

"ഹായ്‌...എന്നാ പ്രശ്നം...ഒരു പ്രശ്നവുമില്ലന്നെ... പക്ഷേ എന്നാന്ന് .എനിക്കറിയാന്‍ മേലാ..."

"അല്ലാ ഇതിലെന്തെങ്കിലും കാണും.... നമുക്കറിയാന്‍ മേലാഞ്ഞിട്ടാ...."

"അതെ, ഇതിലെന്തോ ഗുലുമാലുണ്ട്‌...."

"നിങ്ങളോക്കെ ഇങ്ങനെ നിന്നാല്‍ മതിയോ പോലീസിലൊരു കംപ്ലയിന്റ്‌ കൊടുക്കണ്ടായോ..."

"ജോണികുട്ടിയേ നീ എന്താ ഒന്നും മിണ്ടാത്തെ"

" ഹാ... അപ്പെനെന്തായാലും പോയി അതിന്‌ പോലീസിന്റെ പുറകേ പോകാനൊന്നും എന്നേകൊണ്ടു വയ്യാ... ഞാനെന്തായാലും കട തുറക്കാന്‍പൂവാ..."

"അതാ അതിന്റെ ശരി... നീ തുറക്കെന്റെ ജോണിക്കുട്ടീ..."

"അപ്പനുള്ളപ്പോള്‍ ഇതിന്റെ പരിസരത്തോട്ട്‌ എന്നെ അടുപ്പിച്ചിട്ടില്ല..ഇനി അതുവേണ്ടാ...ഇനി മുതല്‍ ഇത്‌ പാപ്പീസ്‌ ടീ-ഷാപ്പല്ല ജോണ്‍സ്‌ ഹോട്ടല്ലാ.."

"എടാ കൂവേ.... നീ ആള്‌ കൊള്ളാമല്ലോ... നീ കട തുറക്ക്‌ എന്നിട്ട്‌ ഐശ്വര്യമായി ഒരു ചായ അടീ...."

നാട്ടുകാരുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ ജോണികുട്ടി കട തുറക്കാന്‍ തന്നെ തീരുമാനിച്ചു.

അപ്പൊഴാണ്‌ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച സംഭവം നടന്നത്‌. 8:30 നുള്ള ദേവമാത പാദുവയിലെത്തി. ബസ്സില്‍ നിന്നും നമ്മുടെ പാപ്പി വേച്ച്‌-വേച്ച്‌ പടികള്‍ ഇറങ്ങി.

"അയ്യോ നമ്മുടെ പാപ്പിയല്ലേ ആ വരുന്നേ..... എടാ പാപ്പി നീ എവിടായിരുന്നു..."

"ഒന്നും പറയേണ്ടാ ശ്രീധരാ... അയര്‍ക്കുന്നം പള്ളീലെ പെരുന്നാളു കാണാന്‍ പോയതാ...പൊരുന്നാളു കണ്ടേംവെച്ച്‌ വരുന്ന വഴി രണ്ട്‌ നാടന്‍ അടിച്ചു... എന്നാ സാധനമായിരുന്നോ. സ്വയംഭന്‍ സ്വാധനം...അതിന്‌ ശേഷം ഒരടി നടക്കാന്‍ മേല്ലാ... ഞാനും വര്‍ക്കിയുംകൂടി പള്ളിപറമ്പില്‍ കിടന്നുറങ്ങി.... അല്ലാ കടയാരാ തുറന്നേ... "

"ജോണിയാ... പാപ്പീ നിന്നെ കാണാത്തപ്പോ പിന്നെ അവന്‍ കേറി അങ്ങ്‌ തുറന്നൂ.."

" ഹാ ഹാ ഇതു നല്ല കൂത്തായി... എന്നെ കുറച്ചുനേരം കാണാത്തപ്പൊ.. നീ എന്നാ വിചാരിച്ചൂ, ഞാനങ്ങ്‌ ചത്തു പോയോന്നോ...ഇത്‌ കൊള്ളാമല്ലോ..."

"അല്ലാ അപ്പാ അത്‌ത്‌ത്‌ത്‌...""എന്ത്‌ അത്‌... എടാ മോനെ നീ ഈ കട്ടില്‌ കണ്ട്‌ അങ്ങനെയങ്ങ്‌ പനിക്കണ്ടാ കെട്ടോ... ഹ്‌ അല്ലാ പിന്നേ.."

ബാലകൃഷണപിള്ള വന്നപ്പോല്‍ ഗണേഷന്‍ ഒഴിഞ്ഞു കൊടുത്തതുപോലെ, ജോണികുട്ടി കടയില്‍നിന്നും പതുക്കെ ഇറങ്ങി നിന്നു.

Labels: ,

5 Comments:

At Thursday, August 10, 2006 9:55:00 PM, Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

പാപ്പിസ്‌ ടീ ഷാപ്പ്‌ - എന്റെ പുതിയ ഒരു ചെറുകഥ

 
At Friday, August 11, 2006 12:28:00 AM, Blogger sahayaathrikan said...

എന്നാലുമെന്റെ ജോണിക്കുട്ടീ, കുനിഞ്ഞു നില്ക്കുകയാണെന്നെങ്കിലും ഒന്ന് കണ്‍ഫേം ചെയ്തിട്ട് മതിയായിരുന്നു മറ്റേതടിച്ചു മാറ്റല്‍.

നല്ല കഥ, ബിജോയ്. ഗണേഷും അപ്പന്മാരും ഒന്നൊന്നായ് പോരട്ടെ.

 
At Friday, August 11, 2006 12:55:00 AM, Blogger myexperimentsandme said...

സിമ്പിള്‍ കഥ. കൊള്ളാം.

പാപ്പീ, അപ്പച്ചാ പാട്ട് ഓര്‍മ്മ വരുന്നു.

പോരട്ടെ ബാക്കി കഥകളും കൂടി.

 
At Thursday, August 24, 2006 6:17:00 AM, Blogger ഫാരിസ്‌ said...

"ബാലകൃഷണപിള്ള വന്നപ്പോല്‍ ഗണേഷന്‍ ഒഴിഞ്ഞു കൊടുത്തതുപോലെ, "

കൊള്ളാം.

 
At Tuesday, October 17, 2006 11:10:00 PM, Blogger സുഗതരാജ് പലേരി said...

കൊള്ളാമല്ലോ കഥ. ചെറിയ സംഭവം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ദല്‍ഹിയിലെവിടെയാണ് താമസം.

 

Post a Comment

<< Home

<